ആലങ്കോട് ലീലാകൃഷ്ണൻ തൻറെ സാഹിത്യ സപര്യയുടെ സുവർണ്ണ ജൂബിലിയിലേക്ക്

വാരിധിതന്നിൽ തിരമാലകളെന്ന പോൽ
ഭാരതിപദാവലി തോന്നേണം കാലേ കാലേ
പൊന്നാനി കളരിയിലെ ഒന്നാം പേരുകാരൻ ആദിമഹാകാവ്യം ചൊല്ലി തുടങ്ങുന്നത് ഇങ്ങനെയാണ്. ഭാഷാ പിതാവിൻറെ പ്രാർത്ഥന വ്യർത്ഥമായില്ല , വാഗ്ദേവത ആ പരിസരങ്ങളിൽ എന്നും വിലാസവതിയായി നിലക്കൊണ്ടു .
പേനത്തുമ്പിൽ ആവട്ടെ മൈക്കിന് മുന്നിൽ ആവട്ടെ ശ്രീ ആലങ്കോട് ലീലാകൃഷ്ണന് വാക്കുകളുടെ പഞ്ഞ കർക്കിടകം ഒരിക്കലും ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല ഉൾക്കനമുള്ള ആശയങ്ങളുടെ നിറപുത്തരിയുമായി പദങ്ങൾ പൊലിച്ചു വന്ന ശ്രാവണങ്ങളാൽ അദ്ദേഹം വായനക്കാരെയും കേൾവിക്കാരെ യും ഒരു പോലെ ആനന്ദിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.
യുവകലാസാഹിതി കേരള ഘടകത്തിന്റെ അധ്യക്ഷൻ കൂടിയായ ആലങ്കോട് ലീലാകൃഷ്ണൻ തൻറെ സാഹിത്യ സപര്യയുടെ സുവർണ്ണ ജൂബിലിയിലേക്ക് കടക്കുകയാണ്. മലയാളം ഉള്ള ലോകത്തിൻറെ പല ഭാഗങ്ങളിൽ അദ്ദേഹത്തിൻറെ വായനക്കാരും കേൾവിക്കാരും ഈ നാഴികക്കല്ല് ആഘോഷിക്കുന്നു. യുവകലാസാഹിതി ദുബായ് നടത്തുന്ന കാവ്യനിളയുടെ 50 വർഷങ്ങൾ എന്ന പരിപാടിയിലാണ് ഈ ജൂബിലി ആഘോഷങ്ങൾക്ക് തിരി തെളിയുക. കേരളത്തിൻറെ ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, പ്രസംഗകലയുടെ മറ്റൊരു മാന്ത്രികൻ ശ്രീ അജിത് കൊളാടി യുഎഇയിലെ മറ്റ് സാംസ്കാരിക പ്രമുഖർ , യുവകലാസാഹിതി യു എ ഇ നേതാക്കൾ തുടങ്ങിയവർ ഈ പ്രൗഢോജ്വലമായ പരിപാടിയിൽ പങ്കെടുക്കുന്നു.
ഈ മനോഹര നിമിഷത്തിനു സാക്ഷി ആകുവാൻ നിങ്ങളെ ഓരോരുത്തരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.

കേരളത്തിന്റെ ക്ഷീര

കേരളത്തിന്റെ ക്ഷീര – മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട ചിഞ്ചു റാണിക്ക് യുവകലാസാഹിതി അൽ-ഐൻ സ്വീകരണം നൽകി.
സ്വീകരണ യോഗത്തിൽ കേന്ദ്ര കമ്മറ്റി വൈസ്.പ്രസിഡന്റ് സുഭാഷ് ദാസ് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മറ്റി സെക്രട്ടറി ബിജു ശങ്കർ ആമുഖ പ്രഭാഷണം നടത്തി.
പ്രവാസികൾക്കായി ക്ഷീര വകുപ്പ് നടത്താൻ ഉദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ചും കേരള ഗവർമെന്റിന്റെ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ചും മന്ത്രി വിശദീകരിച്ചു.
യുവകലാസാഹിതി അൽ- ഐൻ യൂണിറ്റിന്റെ സ്നേഹോപഹാരം ബഹു. മന്ത്രിക്ക് യുവകലാസാഹിതി യു.എ.ഇ മുൻ ജനറൽ സെക്രട്ടറി വിൽസൻ തോമസ് സമ്മാനിച്ചു.
സ്വീകരണ യോഗത്തിൽ കേന്ദ്ര കമ്മറ്റി നേതാക്കളായ വിനോദൻ കെ.വി, സർഗ്ഗ റോയ്, അജി കണ്ണൂർ, യുവകലാസാഹിതി അൽ ഐൻ നേതാക്കളായ ഹക്കീം, നൗഷാദ് എന്നിവർ സംസാരിച്ചു. മോഹൻദാസ് നന്ദി രേഖപ്പെടുത്തി.

ജോൺ പോൾ – ആദരാഞ്ജലികൾ

മലയാള സിനിമയിലെ ഓൾഡ് ന്യൂജനറേഷൻ യുഗത്തിലെ പ്രധാനപ്പെട്ട ഒരു കണ്ണിയായിരുന്നു എല്ലാവരും അങ്കിൾ എന്ന് വിളിച്ചിരുന്ന ജോൺ പോൾ . എഴുപതുകളുടെ അവസാനം കെ ജി ജോർജും ഭരതനും പത്മരാജനും മോഹനും ഒക്കെ ചേർന്ന് മലയാളത്തിന് കാഴ്ചവച്ചത് പുത്തൻ അനുഭവങ്ങളുടെ ദൃശ്യാവിഷ്ക്കാരങ്ങളായിരുന്നു. ആത്മവഞ്ചന കൊണ്ട് മനുഷ്യൻ പറയാൻ മടിച്ച പല ജീവിതാനുഭവങ്ങളും അങ്ങനെ വെള്ളിവെളിച്ചം കണ്ടു. ഇവയിൽ പലതിനെയും ശില്പ ഭദ്രമായ ആവിഷ്കാരങ്ങൾ ആക്കി മാറ്റുന്നതിൽ ജോൺ പോൾ നിർണായകമായ പങ്കുവഹിച്ചു. സ്തോഭജനകങ്ങളായ ജീവിതസന്ധികളെ സത്യസന്ധമായി എഴുതാൻ ഒരു ജോൺ പോൾ മലയാളത്തിന് അക്കാലത്ത് അനിവാര്യമായിരുന്നു. പല ശ്രേണിയിലുള്ള തൻറെ സൗഹൃദ കൂട്ടങ്ങളുടെ രസമുകുളങ്ങൾ ആസ്വദിച്ചു കൊണ്ട് അവ മലയാള പ്രേക്ഷകർക്ക് ആയി അദ്ദേഹം ദൃശ്യഭാഷയിലാക്കി. വിടപറയും മുമ്പേ, സന്ധ്യ മയങ്ങും നേരം, മർമ്മരം, ചാമരം, ഓർമ്മയ്ക്കായി, യാത്ര , ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം , അതിരാത്രം -പല കൂട്ടുകെട്ടുകളിൽ പല വർണ്ണഭേദങ്ങൾ പരീക്ഷിക്കാൻ ജോൺ എപ്പോഴും സന്നദ്ധനായിരുന്നു.
സിനിമയുടെയും കാലഘട്ടത്തിന്റെയും ചരിത്രകാരൻ എന്ന രീതിയിലും ആധുനിക മാധ്യമങ്ങളിൽ ജോൺ തൻറെ അനിതരസാധാരണമായ വാഗ്വിലാസം കൊണ്ട് ശ്രദ്ധയാകർഷിച്ചിരുന്നു.
ഒരുപാട് ബാക്കിവച്ചുപോയ തന്റെ സുഹൃത്തുക്കളായ പത്മരാജന്റെയും ഭരതന്റെയും അഭാവം സൃഷ്ടിച്ച അതേ ശൂന്യത തന്നെയാണ് ജോൺ കടന്നുപോകുമ്പോഴും മലയാള സിനിമ – സാംസ്കാരികരംഗം അനുഭവിക്കുന്നത്. അപ്പോഴും വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന ഹൃദയഹാരിയായ കുറേ ഏറെ സിനിമകളിലൂടെ ജോണങ്കിൾ നമ്മുക്കിടയിൽ ജീവിക്കും.
യുവകലാസാഹിതി യുഎഇയുടെ അന്ത്യാഭിവാദനം

സി. കെ. ചന്ദ്രപ്പൻ സ്മൃതിപുരസ്കാരം 2022

സി. കെ. ചന്ദ്രപ്പൻ സ്മൃതിപുരസ്കാരം 2022 – നോമിനേഷനുകൾ ക്ഷണിക്കുന്നു
യുവകലാസാഹിതി യു.എ.ഇ ഷാർജ ഘടകം നൽകിവരുന്ന സി. കെ. ചന്ദ്രപ്പൻ സ്മൃതിപുരസ്കാരത്തിന്റെ അഞ്ചാമത് എഡിഷനിലേക്ക് നോമിനേഷനുകൾ ക്ഷണിക്കുന്നു. യു. എ. ഇ യിലെ കലാസാംസ്കാരിക-സാഹിത്യ-മാധ്യമ-സാമൂഹ്യ പ്രവർത്തന മേഖലകളിലെ ശ്രദ്ധേയരായ വ്യക്തികളുടെ നോമിനേഷനാണ് ഓൺലൈൻ വഴി സമർപ്പിക്കേണ്ടത്.
http://www.yksshj.org/nomination/ എന്ന വെബ്‌സൈറ്റിൽ പ്രവേശിച്ച് നോമിനേഷൻ രജിസ്റ്റർ ചെയ്യാവുന്നതാണ്. പ്രമുഖരുൾപ്പെടുന്ന ജൂറി ഈ നോമിനേഷനുകൾ വിലയിരുത്തി മാർച്ച് അവസാന വാരത്തിൽ പുരസ്കാരം പ്രഖ്യാപിക്കും. നോമിനേഷനുകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 14 ആണ്.
സി. കെ. ചന്ദ്രപ്പൻ സ്‌മൃതി പുരസ്‌കാരം-2022 മാർച്ച് 27 ന് ഷാർജ ഇന്ത്യൻ അസ്സോസോസിയേഷനിൽ വെച്ച് നടക്കുന്ന വിപുലമായ സാംസ്കാരിക ചടങ്ങിൽ വെച്ച് സമർപ്പിക്കും.

യുവകലാസാഹിതി ഷാർജയുടെ 2022 ലെ സി കെ ചന്ദ്രപ്പൻ സ്മൃതി പുരസ്കാരം ശ്രീ. സിജു പന്തളത്തിന്

മികച്ച പാർലമെൻറേറിയനും ഗോവൻ വിമോചന സമര പോരാളിയും ആയിരുന്ന സി കെ ചന്ദ്രപ്പന്റെ സമാനതകളില്ലാത്ത സമരോജ്ജ്വലസ്മൃതികൾ എല്ലാകാലത്തും നിലനിർത്തുവാൻ ആണ് യുവകലാസാഹിതി ഷാർജ എല്ലാവർഷവും സി കെ ചന്ദ്രപ്പൻ അവാർഡ് നൽകി വരുന്നത്. 2022 ലെ അവാർഡ് നിർണ്ണയം നടത്തുവാൻ മാധ്യമ പ്രവർത്തകരായ ശ്രീമതി മിനി പത്മ, ശ്രീ. ഇ.ടി പ്രകാശൻ എന്നിവരടങ്ങിയ ജൂറിയെയാണ് നിശ്ചയിച്ചത്. യുവകലാസാഹിതി വെബ്സൈറ്റിൽ കൂടി ലഭിച്ച പൊതുജന നോമിനേഷനുകൾ കൂടി പരിഗണിച്ചാണ് അവാർഡ് നിർണയം .

2022 മാർച്ച് 23 ന് പ്രസ്തുത അവാർഡ് ജൂറി അംഗങ്ങളായ ഇ.ടി പ്രകാശൻ, പ്രദീഷ് ചിതറ, സിബി ബൈജു എന്നിവരുടെ സാന്നിദ്ധ്യത്തിൽ ജൂറി ചെയർപേഴ്സൺ ശ്രീമതി മിനി പത്മ പ്രഖ്യാപിച്ചു.

മലയാളിയായ ഒരു വാൻ ഡ്രൈവർ തൊഴിൽ അന്വേഷിക്കുന്നവർക്ക് സഹായവുമായ് കഴിഞ്ഞ 16 വർഷമായി യു.എ.ഇ യിലുണ്ട്. പിക്കപ്പ് വാനുമായി നഗരത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തുന്ന സിജു എന്ന ഈ മനുഷ്യൻ തന്റെ ജോലി സമയത്തിനു ശേഷം കഴിഞ്ഞ 16 വർഷത്തിനിടയിൽ 500 ലധികം ആളുകൾക്കാണ് ജോലിനേടിക്കൊടുത്തത്. തനിക്ക് യാതൊരു മുൻ പരിചയമോ, ബന്ധമോ ഇല്ലാത്ത മനുഷ്യർക്കാണ് സിജുവിന്റെ സഹായങ്ങൾ. ജോലി അന്വേഷിച്ച് യു.എ.ഇ യിൽ അലയുന്നവർക്ക് ജോലി കണ്ടുപിടിച്ചു നൽകുക മാത്രമല്ല, അവർക്ക് ആവശ്യമെങ്കിൽ ഭക്ഷണവും താമസസ്ഥലവും കൂടി ജോലി ലഭിക്കുന്നത് വരെ ഇദ്ദേഹം ഒരുക്കി നൽകുന്നു. 2006 ൽ വെറും 600 ദിർഹം മാസ ശമ്പളത്തിന് ജോലി ചെയ്യുകയായിരുന്ന സിജു, സലിം എന്ന കോട്ടയം സ്വദേശിക്ക് 2000 ദിർഹം ശമ്പളമുള്ള ജോലി ഏർപ്പാടാക്കി നൽകിയാണ് ഈ സേവനങ്ങൾ ആരംഭിക്കുന്നത്. എന്ത് കൊണ്ട് ആ ജോലി സ്വയം എടുത്തില്ല എന്ന് ചോദിച്ച സുഹൃത്തുക്കളോട് എനിക്കുള്ള ജോലി എനിക്കും അയാൾക്കുള്ള ജോലി അയാൾക്കും എന്നായിരുന്നു പുഞ്ചിരിയോടെ സിജുവിന്റെ മറുപടി. സിജു തന്റെ പ്രവര്ത്തനങ്ങള് യു.എ.ഇ യിൽ ഒതുക്കുന്നില്ല. ആദ്യമൊക്കെ ആളുകള്ക്ക് സൗജന്യമായാണ് അദ്ദേഹം ജോലി വാങ്ങി നല്കിയിരുന്നത്. ആളുകളുടെയും ആവശ്യക്കാരുടെയും എണ്ണം കൂടിയതോടെ ആ സൗജന്യമൊഴിവാക്കി ജോലി വാങ്ങി നല്കുന്നയാള് ആദ്യശമ്പളത്തില് നിന്ന് കേരളത്തിലുള്ള ഒരു നിര്ദ്ധന ക്യാന്സര് രോഗിയെ സഹായിക്കണമെന്ന നിബന്ധന കൂടിയുണ്ട്.

ഈ വർഷത്തെ സി.കെ ചന്ദ്രപ്പൻ പുരസ്കാരവും ഏറ്റവും അർഹതപെട്ട കൈകളിൽ തന്നെ എത്തിചേർന്നതിൽ യുവകലാസാഹിതിക്ക് ഏറെ അഭിമാനമുണ്ട്. സിജു പന്തളത്തിന് യുവകലാസാഹിയുടെ അഭിനന്ദനങ്ങൾ.

മാർച്ച് 27 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ വെച്ച് നടക്കുന്ന വിപുലമായ സാംസ്ക്കാരിക ചടങ്ങിൽ സ്മൃതി പുരസ്കാരം സമർപ്പിക്കും. ചടങ്ങിൽ മുഖ്യാതിഥിയായി കേരള ഹൗസിങ്ങ് ബോർഡ് ചെയർമാനും, പ്രവാസി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രെട്ടറിയുമായ ശ്രീ. പി.പി സുനീർ പങ്കെടുക്കും. പുരസ്‌കാര സമർപ്പണ ചടങ്ങിലേക്കു ഏവരേയും സ്വാഗതം ചെയ്യുന്നു.

സി. കെ. ചന്ദ്രപ്പൻ സ്മൃതിപുരസ്കാരം 2022

സി. കെ. ചന്ദ്രപ്പൻ സ്മൃതിപുരസ്കാരം 2022 – നോമിനേഷനുകൾ ക്ഷണിക്കുന്നു
യുവകലാസാഹിതി യു.എ.ഇ ഷാർജ ഘടകം നൽകിവരുന്ന സി. കെ. ചന്ദ്രപ്പൻ സ്മൃതിപുരസ്കാരത്തിന്റെ അഞ്ചാമത് എഡിഷനിലേക്ക് നോമിനേഷനുകൾ ക്ഷണിക്കുന്നു. യു. എ. ഇ യിലെ കലാസാംസ്കാരിക-സാഹിത്യ-മാധ്യമ-സാമൂഹ്യ പ്രവർത്തന മേഖലകളിലെ ശ്രദ്ധേയരായ വ്യക്തികളുടെ നോമിനേഷനാണ് ഓൺലൈൻ വഴി സമർപ്പിക്കേണ്ടത്.
http://www.yksshj.org/nomination/ എന്ന വെബ്‌സൈറ്റിൽ പ്രവേശിച്ച് നോമിനേഷൻ രജിസ്റ്റർ ചെയ്യാവുന്നതാണ്. പ്രമുഖരുൾപ്പെടുന്ന ജൂറി ഈ നോമിനേഷനുകൾ വിലയിരുത്തി മാർച്ച് അവസാന വാരത്തിൽ പുരസ്കാരം പ്രഖ്യാപിക്കും. നോമിനേഷനുകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 14 ആണ്.
സി. കെ. ചന്ദ്രപ്പൻ സ്‌മൃതി പുരസ്‌കാരം-2022 മാർച്ച് 27 ന് ഷാർജ ഇന്ത്യൻ അസ്സോസോസിയേഷനിൽ വെച്ച് നടക്കുന്ന വിപുലമായ സാംസ്കാരിക ചടങ്ങിൽ വെച്ച് സമർപ്പിക്കും.

അഞ്ജലി

ആലാപനമാധുരി കൊണ്ട് ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയ സമാനതയില്ലാത്ത സംഗീതജ്ഞയായ ലതാ മങ്കേഷ്‌കർ, അരങ്ങിലും അഭ്രപാളികളിലും ലളിത സുഭഗമായ അഭിനയശൈലി കാഴ്ച വെച്ച് എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ കെ.പി.എ സി ലളിത എന്നിവരെ യുവകലാസാഹിതി ദുബായ് യൂണിറ്റിന്റെ നേതൃത്വത്തിൽ അനുസ്മരിക്കുന്നു.
2022 മാർച്ച് 6 വൈകുന്നേരം 3.30 നു ദേര മാലിക് റെസ്റ്റോറന്റിൽ വെച്ച് ” അഞ്ജലി ” എന്ന പേരിൽ സംഘടിപ്പിക്കപ്പെടുന്ന അനുസ്മരണ സായാഹ്നത്തിൽ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു സംസാരിക്കുന്നു. തുടർന്ന് യൂ എ ഇ യിലെ പ്രശസ്ത ഗായകർ ലതാജിയുടെ അനശ്വര ഗാനങ്ങളും കെ.പി.എ സി ലളിതയുടെ അഭിനയ ജീവിതത്തിലെ മനോഹരങ്ങളായ നാടകഗാനങ്ങളും ആലപിക്കുന്നു.
പ്രസ്തുത പരിപാടിയിൽ പങ്കുചേരാൻ താങ്കളെ സാദരം ക്ഷണിക്കുന്നു.
1 24 25 26 27 28