സി. കെ. ചന്ദ്രപ്പൻ സ്മൃതിപുരസ്കാരം 2022

സി. കെ. ചന്ദ്രപ്പൻ സ്മൃതിപുരസ്കാരം 2022 – നോമിനേഷനുകൾ ക്ഷണിക്കുന്നു
യുവകലാസാഹിതി യു.എ.ഇ ഷാർജ ഘടകം നൽകിവരുന്ന സി. കെ. ചന്ദ്രപ്പൻ സ്മൃതിപുരസ്കാരത്തിന്റെ അഞ്ചാമത് എഡിഷനിലേക്ക് നോമിനേഷനുകൾ ക്ഷണിക്കുന്നു. യു. എ. ഇ യിലെ കലാസാംസ്കാരിക-സാഹിത്യ-മാധ്യമ-സാമൂഹ്യ പ്രവർത്തന മേഖലകളിലെ ശ്രദ്ധേയരായ വ്യക്തികളുടെ നോമിനേഷനാണ് ഓൺലൈൻ വഴി സമർപ്പിക്കേണ്ടത്.
http://www.yksshj.org/nomination/ എന്ന വെബ്‌സൈറ്റിൽ പ്രവേശിച്ച് നോമിനേഷൻ രജിസ്റ്റർ ചെയ്യാവുന്നതാണ്. പ്രമുഖരുൾപ്പെടുന്ന ജൂറി ഈ നോമിനേഷനുകൾ വിലയിരുത്തി മാർച്ച് അവസാന വാരത്തിൽ പുരസ്കാരം പ്രഖ്യാപിക്കും. നോമിനേഷനുകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 14 ആണ്.
സി. കെ. ചന്ദ്രപ്പൻ സ്‌മൃതി പുരസ്‌കാരം-2022 മാർച്ച് 27 ന് ഷാർജ ഇന്ത്യൻ അസ്സോസോസിയേഷനിൽ വെച്ച് നടക്കുന്ന വിപുലമായ സാംസ്കാരിക ചടങ്ങിൽ വെച്ച് സമർപ്പിക്കും.

യുവകലാസാഹിതി ഷാർജയുടെ 2022 ലെ സി കെ ചന്ദ്രപ്പൻ സ്മൃതി പുരസ്കാരം ശ്രീ. സിജു പന്തളത്തിന്

മികച്ച പാർലമെൻറേറിയനും ഗോവൻ വിമോചന സമര പോരാളിയും ആയിരുന്ന സി കെ ചന്ദ്രപ്പന്റെ സമാനതകളില്ലാത്ത സമരോജ്ജ്വലസ്മൃതികൾ എല്ലാകാലത്തും നിലനിർത്തുവാൻ ആണ് യുവകലാസാഹിതി ഷാർജ എല്ലാവർഷവും സി കെ ചന്ദ്രപ്പൻ അവാർഡ് നൽകി വരുന്നത്. 2022 ലെ അവാർഡ് നിർണ്ണയം നടത്തുവാൻ മാധ്യമ പ്രവർത്തകരായ ശ്രീമതി മിനി പത്മ, ശ്രീ. ഇ.ടി പ്രകാശൻ എന്നിവരടങ്ങിയ ജൂറിയെയാണ് നിശ്ചയിച്ചത്. യുവകലാസാഹിതി വെബ്സൈറ്റിൽ കൂടി ലഭിച്ച പൊതുജന നോമിനേഷനുകൾ കൂടി പരിഗണിച്ചാണ് അവാർഡ് നിർണയം .

2022 മാർച്ച് 23 ന് പ്രസ്തുത അവാർഡ് ജൂറി അംഗങ്ങളായ ഇ.ടി പ്രകാശൻ, പ്രദീഷ് ചിതറ, സിബി ബൈജു എന്നിവരുടെ സാന്നിദ്ധ്യത്തിൽ ജൂറി ചെയർപേഴ്സൺ ശ്രീമതി മിനി പത്മ പ്രഖ്യാപിച്ചു.

മലയാളിയായ ഒരു വാൻ ഡ്രൈവർ തൊഴിൽ അന്വേഷിക്കുന്നവർക്ക് സഹായവുമായ് കഴിഞ്ഞ 16 വർഷമായി യു.എ.ഇ യിലുണ്ട്. പിക്കപ്പ് വാനുമായി നഗരത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തുന്ന സിജു എന്ന ഈ മനുഷ്യൻ തന്റെ ജോലി സമയത്തിനു ശേഷം കഴിഞ്ഞ 16 വർഷത്തിനിടയിൽ 500 ലധികം ആളുകൾക്കാണ് ജോലിനേടിക്കൊടുത്തത്. തനിക്ക് യാതൊരു മുൻ പരിചയമോ, ബന്ധമോ ഇല്ലാത്ത മനുഷ്യർക്കാണ് സിജുവിന്റെ സഹായങ്ങൾ. ജോലി അന്വേഷിച്ച് യു.എ.ഇ യിൽ അലയുന്നവർക്ക് ജോലി കണ്ടുപിടിച്ചു നൽകുക മാത്രമല്ല, അവർക്ക് ആവശ്യമെങ്കിൽ ഭക്ഷണവും താമസസ്ഥലവും കൂടി ജോലി ലഭിക്കുന്നത് വരെ ഇദ്ദേഹം ഒരുക്കി നൽകുന്നു. 2006 ൽ വെറും 600 ദിർഹം മാസ ശമ്പളത്തിന് ജോലി ചെയ്യുകയായിരുന്ന സിജു, സലിം എന്ന കോട്ടയം സ്വദേശിക്ക് 2000 ദിർഹം ശമ്പളമുള്ള ജോലി ഏർപ്പാടാക്കി നൽകിയാണ് ഈ സേവനങ്ങൾ ആരംഭിക്കുന്നത്. എന്ത് കൊണ്ട് ആ ജോലി സ്വയം എടുത്തില്ല എന്ന് ചോദിച്ച സുഹൃത്തുക്കളോട് എനിക്കുള്ള ജോലി എനിക്കും അയാൾക്കുള്ള ജോലി അയാൾക്കും എന്നായിരുന്നു പുഞ്ചിരിയോടെ സിജുവിന്റെ മറുപടി. സിജു തന്റെ പ്രവര്ത്തനങ്ങള് യു.എ.ഇ യിൽ ഒതുക്കുന്നില്ല. ആദ്യമൊക്കെ ആളുകള്ക്ക് സൗജന്യമായാണ് അദ്ദേഹം ജോലി വാങ്ങി നല്കിയിരുന്നത്. ആളുകളുടെയും ആവശ്യക്കാരുടെയും എണ്ണം കൂടിയതോടെ ആ സൗജന്യമൊഴിവാക്കി ജോലി വാങ്ങി നല്കുന്നയാള് ആദ്യശമ്പളത്തില് നിന്ന് കേരളത്തിലുള്ള ഒരു നിര്ദ്ധന ക്യാന്സര് രോഗിയെ സഹായിക്കണമെന്ന നിബന്ധന കൂടിയുണ്ട്.

ഈ വർഷത്തെ സി.കെ ചന്ദ്രപ്പൻ പുരസ്കാരവും ഏറ്റവും അർഹതപെട്ട കൈകളിൽ തന്നെ എത്തിചേർന്നതിൽ യുവകലാസാഹിതിക്ക് ഏറെ അഭിമാനമുണ്ട്. സിജു പന്തളത്തിന് യുവകലാസാഹിയുടെ അഭിനന്ദനങ്ങൾ.

മാർച്ച് 27 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ വെച്ച് നടക്കുന്ന വിപുലമായ സാംസ്ക്കാരിക ചടങ്ങിൽ സ്മൃതി പുരസ്കാരം സമർപ്പിക്കും. ചടങ്ങിൽ മുഖ്യാതിഥിയായി കേരള ഹൗസിങ്ങ് ബോർഡ് ചെയർമാനും, പ്രവാസി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രെട്ടറിയുമായ ശ്രീ. പി.പി സുനീർ പങ്കെടുക്കും. പുരസ്‌കാര സമർപ്പണ ചടങ്ങിലേക്കു ഏവരേയും സ്വാഗതം ചെയ്യുന്നു.

സി. കെ. ചന്ദ്രപ്പൻ സ്മൃതിപുരസ്കാരം 2022

സി. കെ. ചന്ദ്രപ്പൻ സ്മൃതിപുരസ്കാരം 2022 – നോമിനേഷനുകൾ ക്ഷണിക്കുന്നു
യുവകലാസാഹിതി യു.എ.ഇ ഷാർജ ഘടകം നൽകിവരുന്ന സി. കെ. ചന്ദ്രപ്പൻ സ്മൃതിപുരസ്കാരത്തിന്റെ അഞ്ചാമത് എഡിഷനിലേക്ക് നോമിനേഷനുകൾ ക്ഷണിക്കുന്നു. യു. എ. ഇ യിലെ കലാസാംസ്കാരിക-സാഹിത്യ-മാധ്യമ-സാമൂഹ്യ പ്രവർത്തന മേഖലകളിലെ ശ്രദ്ധേയരായ വ്യക്തികളുടെ നോമിനേഷനാണ് ഓൺലൈൻ വഴി സമർപ്പിക്കേണ്ടത്.
http://www.yksshj.org/nomination/ എന്ന വെബ്‌സൈറ്റിൽ പ്രവേശിച്ച് നോമിനേഷൻ രജിസ്റ്റർ ചെയ്യാവുന്നതാണ്. പ്രമുഖരുൾപ്പെടുന്ന ജൂറി ഈ നോമിനേഷനുകൾ വിലയിരുത്തി മാർച്ച് അവസാന വാരത്തിൽ പുരസ്കാരം പ്രഖ്യാപിക്കും. നോമിനേഷനുകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 14 ആണ്.
സി. കെ. ചന്ദ്രപ്പൻ സ്‌മൃതി പുരസ്‌കാരം-2022 മാർച്ച് 27 ന് ഷാർജ ഇന്ത്യൻ അസ്സോസോസിയേഷനിൽ വെച്ച് നടക്കുന്ന വിപുലമായ സാംസ്കാരിക ചടങ്ങിൽ വെച്ച് സമർപ്പിക്കും.

അഞ്ജലി

ആലാപനമാധുരി കൊണ്ട് ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയ സമാനതയില്ലാത്ത സംഗീതജ്ഞയായ ലതാ മങ്കേഷ്‌കർ, അരങ്ങിലും അഭ്രപാളികളിലും ലളിത സുഭഗമായ അഭിനയശൈലി കാഴ്ച വെച്ച് എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ കെ.പി.എ സി ലളിത എന്നിവരെ യുവകലാസാഹിതി ദുബായ് യൂണിറ്റിന്റെ നേതൃത്വത്തിൽ അനുസ്മരിക്കുന്നു.
2022 മാർച്ച് 6 വൈകുന്നേരം 3.30 നു ദേര മാലിക് റെസ്റ്റോറന്റിൽ വെച്ച് ” അഞ്ജലി ” എന്ന പേരിൽ സംഘടിപ്പിക്കപ്പെടുന്ന അനുസ്മരണ സായാഹ്നത്തിൽ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു സംസാരിക്കുന്നു. തുടർന്ന് യൂ എ ഇ യിലെ പ്രശസ്ത ഗായകർ ലതാജിയുടെ അനശ്വര ഗാനങ്ങളും കെ.പി.എ സി ലളിതയുടെ അഭിനയ ജീവിതത്തിലെ മനോഹരങ്ങളായ നാടകഗാനങ്ങളും ആലപിക്കുന്നു.
പ്രസ്തുത പരിപാടിയിൽ പങ്കുചേരാൻ താങ്കളെ സാദരം ക്ഷണിക്കുന്നു.

വനിത സംഗമo

വനിത ദിനത്തോടനുബന്ധിച്ച് ഷാർജ വനിതാകലാസാഹിതിയുടെ നേതൃത്വത്തിൽ മാർച്ച് 6 ഞായർ രാവിലെ 10 മണി മുതൽ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വച്ച് വനിത സംഗമo സംഘടിപ്പിക്കുന്നു. UAE ലെ പ്രമുഖ മാധ്യമ പ്രവർത്തകയായ ശ്രീമതി ജസിത സൻജിത്ത് ഉദ്ഘാടനം ചെയ്യുന്ന ഈ പരിപാടിയിലേക്ക് എല്ലാ പ്രിയ വനിതകളേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു..

ജി.ബേബി – ആദരാഞ്ജലികൾ

യുവകലാസാഹിതി യു.എ.ഇ ഷാർജ യൂണിറ്റ് പ്രസിഡണ്ടും, കേന്ദ്ര കമ്മറ്റി അംഗവുമായ ജിബി ബേബിയുടെ പിതാവ് ജി.ബേബി അന്തരിച്ചു. യുവകലാസാഹിതി യു ഏ ഇ യുടെ ആദരാഞ്ജലികൾ….

കെപിഎസി ലളിത – ആദരാഞ്ജലികൾ

ക്യാരക്ടർ വേഷങ്ങൾ കൈകാര്യം ചെയ്യുവാൻ കഴിയുന്നവരുടെ വൈവിധ്യവും ധാരാളിത്തവുമായിരുന്നു മലയാളം എന്ന കൊച്ചു ഭാഷയിൽ ഇറങ്ങി കൊണ്ടിരുന്ന സിനിമകളെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നത്.
ലിംഗ വ്യത്യാസമില്ലാതെ മലയാളത്തിലെ ഏറ്റവും മികച്ച അഭിനേതാവ് ആരാണ് എന്ന് ചോദിച്ചാൽ പറയുവാൻ പോകുന്ന ആദ്യത്തെ അഞ്ചു പേരുകളിൽ ഒരെണ്ണം നിസ്സംശയം കെപിഎസി ലളിതയുേടേതാവും.
ആധുനിക മലയാളത്തിലെ അഭിനയ കലയുടെ ഈറ്റില്ലമായ കെ പി ഏ സിയും തോപ്പിൽ ഭാസിയും മലയാളത്തിനു നൽകിയ രാകി മിനുക്കിയ വജ്ര ശോഭ ആയിരുന്നു കെപിഎസി ലളിത എന്ന മഹേശ്വരിയമ്മ. നാൾക്കുനാൾ അതിൻറെ ശോഭ വർദ്ധിച്ചു കൊണ്ടേയിരുന്നു.
ഒരു കഥാപാത്രത്തെ എടുത്തു പറയുവാൻ പ്രേക്ഷകരെ അശക്തരാക്കും വിധം വൈവിധ്യ പൂർണമായിരുന്നു ലളിതയുടെ പരകായജീവിതം .
ഒരുപക്ഷേ മറ്റൊരു ലളിത ഒരുകാലത്തും കേരളത്തിൽ ഉണ്ടാകില്ല എന്നു വരും. അത്രത്തോളം പൂർണത കൈവരിച്ചതാണ് അവരുടെ അഭിനയജീവിതം. കണ്ട് കൊതി തീരാത്തവർ നമ്മൾ മാത്രമാണ്.
കെപിഎസിയുടെ അങ്കണത്തിൽ പിറന്നുവീണ സംഘടനയാണ് യുവകലാസാഹിതി. അതുകൊണ്ടുതന്നെ ഒരേ ഈറ്റില്ലത്തിൽ നാഭീനാളം അറ്റു വിണവർ. ഏറ്റവും ദുഃഖത്തോടെ യുവകലാസാഹിതി യുഎഇ കെപിഎസി ലളിതയ്ക്ക് അന്ത്യാഭിവാദനം അർപ്പിക്കുന്നു.

ലതാ മങ്കേഷ്കർ – ആദരാഞ്ജലികൾ

നാട്ടുരാജ്യങ്ങളുടെയും ബ്രിട്ടീഷ് പ്രൊവിൻസ്കളുടെയും സംയോജിതരൂപമായി ഇന്ത്യ ഉണ്ടാകുമ്പോൾ അവയെ കൂട്ടിയിണക്കി നിർത്തുവാൻ അധികം ദേശീയ ബിംബങ്ങൾ ഒന്നും നമുക്ക് ഉണ്ടായിരുന്നില്ല. ഭാഷകൾ പോലും പൊതുവായി ഉണ്ടായിരുന്നില്ല. ആധുനിക ലോകക്രമത്തെ സൃഷ്ടിക്കുവാൻ വേണ്ടി നാം പണിപെട്ട് ഉണ്ടാക്കിയ ഒരു ഭരണഘടനയും പിന്നെ ഒരു ഗാന്ധിജിയും.
അങ്ങനെ ഒരു ഇന്ത്യയെ പരസ്പരം ബന്ധിപ്പിച്ച് നിർത്തിയത് സാംസ്ക്കാരിക വിനിമയങ്ങളാണ്. ഇന്ത്യ എമ്പാടും ചേർത്ത് നിർത്തിയ ഒരു ദേശീയ വികാരത്തിന്റെ പേരായിരുന്നു ലതാ മങ്കേഷ്കർ .
ഒരു സ്വനനാളി പുറപ്പെടുവിക്കുന്നതാണോ ഇത്രയും കരടില്ലാത്ത ഒരു ശ്രുതിമധുര ശബ്ദം എന്ന് കേൾക്കുന്ന ആരെയും വിസ്മയിപ്പിച്ച ലതാജിയുടെ ലൈവ് വോയ്സ് കാലപ്രവാഹത്തിന്റെ കളകളാരവത്തിൽ മുങ്ങി മറയുമ്പോഴും ഗഗനവിശാലമായ നിത്യതയെ പുൽകി അവർ അവശേഷിപ്പിച്ച ഗാനനിർഝരി ഇവിടെ ഒഴുകി കൊണ്ടിരിക്കും,
തലമുറകളെ ബന്ധിപ്പിക്കുന്ന സംസ്കൃതിയുടെ തൻമാത്രകളായി.
താരസ്ഥായിയെ അനായാസം പുൽകിയ ആ ശബ്ദമരന്ദത്തിന് യുവകലാസാഹിതി യുഎഇയുടെ മന്ത്രസ്ഥായിലുള്ള സ്മൃതിശ്രുതി.

പ്രിയപ്പെട്ട വല്യേട്ടൻ ശ്രീകുമാർ സാറിന് യുവകലാസാഹിതിയുടെ ഹൃദയാഭിവാദ്യങ്ങൾ

സ്നേഹശാസനകളുമായി എത്രയോ കാലമായി ശ്രീകുമാർ സർ യുവകലാസാഹിതിക്കൊപ്പമുണ്ട്. ഏത് ജീവൽപ്രശ്നവുമായി സമീപിച്ചാലും സർ എന്തെങ്കിലും ചെയ്യാതിരിക്കില്ല എന്ന ഉറപ്പു ഞങ്ങൾക്കുമുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രി സ.പിണറായി വിജയന്റെയും മലയാളത്തിന്റെ വല്യേട്ടൻ ശ്രീ മമ്മൂട്ടിയുടെയും കൈകളിൽനിന്നും കൈരളി NRI പുരസ്കാരം സ്വീകരിച്ച ഞങ്ങളുടെ പ്രിയപ്പെട്ട വല്യേട്ടൻ ശ്രീകുമാർ സാറിന് യുവകലാസാഹിതിയുടെ ഹൃദയാഭിവാദ്യങ്ങൾ
V.P. Sreekumar

ചെറുകഥ രചന മത്സരം

ചെറുകഥ രചന മത്സരം.
യുവകലാസാഹിതി ദുബായ് യൂനിറ്റ് സാരഥിയായിരുന്ന പ്രിയപ്പെട്ട നനീഷിന്റെ ഓർമ്മകൾക്ക് ഒരു വർഷം പൂർത്തിയാവുകയാണ്. അദ്ദേഹത്തിന്റെ സ്മരണാർത്ഥം യുവകലാസാഹിതി ദുബായ് യൂനിറ്റ് സംഘടിപ്പിക്കുന്ന ചെറുകഥ രചന മത്സരത്തിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. മികച്ച കഥയ്ക്ക് 25000 /- രൂപയും പ്രശസ്തി പത്രവും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 10000 /- , 5000 /- രൂപ വീതവും പ്രശസ്തി പത്രവും നൽകുന്നതാണ്. സമ്മാന വിതരണം ദുബായ് യൂനിറ്റ് സംഘടിപ്പിക്കുന്ന യുവകലാസന്ധ്യ 2022 ൽ വച്ച് നൽകുന്നതാണ്. (വിജയികൾക്ക് ദുബായിൽ എത്തുന്നതിനുള്ള വിസയും താമസ സൗകര്യവും നൽകുന്നതാണ്) സൃഷ്ടികൾ 2022 ജനുവരി 30 മുൻപായി yks.dubai2022@gmail.com എന്ന ഇ- മെയില് ഐഡി യിലേക്ക് അയക്കുക.
മത്സര നിബന്ധനകൾ :
1. കഥയ്ക്ക് വിഷയ നിബന്ധനകൾ ഇല്ല.
2. മൗലികമായ രചനകൾ മറ്റൊരിടത്തും പ്രസിദ്ധപ്പെടുത്തിയതും ആകരുത്.
3. കൃത്യവും വ്യക്തവുമായ രചനകൾ A4 സൈസിൽ PDF ആയി അയക്കണം.
4. പൂർണ്ണമായ മേൽവിലാസം (ഇന്ത്യയിലും പുറത്തും), ഇ-മെയിൽ, വാട്സാപ്പ് നമ്പർ, പാസ്പോര്ട്ട് സൈസ് ഫോട്ടോ ഉൾപ്പെടെ yks.dubai2022@gmail.com എന്ന മെയിൽ ഐഡിയിൽ 2022 ജനുവരി 30 നു മുൻപായി ലഭിക്കണം.
5.ഏത് പ്രായത്തിൽ ഉള്ളവർക്കും പങ്കെടുക്കാം.
6.വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
തിരഞ്ഞെടുത്ത കഥകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാൻ യുവകലാസാഹിതി ദുബായ് ആലോചിക്കുന്നു. ആയതിനാൽ സമ്മാന വിതരണം കഴിഞ്ഞു ഒരു മാസത്തിനകം അറിയിപ്പൊന്നും ലഭിക്കാത്ത പക്ഷം മറ്റു പ്രസിദ്ധീകരണങ്ങൾക്കു ഉപയോഗിക്കാവുന്നതാണ്.
1 25 26 27 28