പ്രിയപ്പെട്ട വല്യേട്ടൻ ശ്രീകുമാർ സാറിന് യുവകലാസാഹിതിയുടെ ഹൃദയാഭിവാദ്യങ്ങൾ



നമുക്കെല്ലാം പ്രിയങ്കരനായിരുന്ന നനീഷ് ഓർമ്മയായിട്ട് ഒരു വർഷം തികയുകയാണ്. അദ്ദേഹത്തിന്റെ സ്മരണ പുതുക്കുന്നതിന്ന് യുവകലാസാഹിതി യു.എ.ഇ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ ശ്രീ.മുഹമ്മദ് ഷാഹിൽ ഷിബിലി നനീഷ് സ്മാരക അർഹനായിരിക്കുന്നു. ശ്രീ. ജയിൻ ഗോപിനാഥ്, ശ്രീ.ജി.ബി. കിരൺ , ശ്രീ.രാജേഷ് എന്നിവരടങ്ങിയ ജ്യൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.
പുരസ്കാരം ഡിസമ്പർ 24 ന് നടക്കുന്ന നനീഷ് അനുസ്മരണ സമ്മേളനത്തിൽ സമ്മാനിക്കും.
വിജയിക്കും മത്സരത്തിൽ പങ്കെടുത്തവർക്കും യുവകലാസാഹിതി യു.എ. ഇ യുടെ അഭിനന്ദനങ്ങൾ
കുട്ടനാടിന്റെ വരമ്പുകളിലൂടെയുള്ള നടത്തയ്ക്ക് ഒരു താളമുണ്ട്. ഞാറ്റു പാട്ടിനും കൊയ്ത്തുപാട്ടിനും തലയാട്ടുന്ന കതിർക്കുലകൾക്കും പോലും ഒരു താളമുണ്ട്. ഈ ജീവതാളം അവസാനം വരെ നടനത്തിലാവാഹിച്ച മഹാപ്രതിഭയായിരുന്നു നെടുമുടി വേണു .
എസ് ഡി കോളേജിന്റെ സൗഹൃദ സദസുകളിൽ നാമ്പിട്ട്
കാവാലം നാരായണപ്പണിക്കരുടെ കളരിയിൽ വിടർന്നു വികസിച്ച നെടുമുടിയുടെ കലാസപര്യ സിനിമയിലൂടെയാണ് ലോകമറിഞ്ഞത് . അരവിന്ദൻ, ഭരതൻ പത്മരാജൻ, മോഹൻ,
കെ ജി ജോർജ് തുടങ്ങി മലയാള സിനിമയുടെ ഭാവുകത്വം പൊളിച്ചു പണിത ഒരുപിടി സിനിമാപ്രവർത്തകരുടെ കൂടെ ചേർന്നപ്പോൾ അവിസ്മരണീയമായ അനുഭവമാണ് പ്രേക്ഷകർക്ക് ലഭിച്ചത്. തകരയിലെ ചെല്ലപ്പനാശാരി , യവനികയിലെ ബാലഗോപാൽ, വിടപറയും മുമ്പേയിലെ സേവ്യർ , ചാമരത്തിലെ ഫാദർ,
80 കളുടെ തുടക്കം മലയാള സിനിമയെ പൊളിച്ചെഴുതിയ നിരവധി അധികം കഥാപാത്രങ്ങൾ. ദേശീയ അവാർഡ് ഒന്നിലധികം തവണ ചുണ്ടിനും കപ്പിനും ഇടയിൽ വഴുതി മാറിയപ്പോഴും നിരവധിതവണ ഉജ്ജ്വല പ്രകടനങ്ങൾ കൊണ്ട് സംസ്ഥാന അവാർഡ് നേടിയെടുക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. പൂരം എന്ന ഒരു സിനിമയിലൂടെ സംവിധായക വേഷവും അദ്ദേഹം അണിഞ്ഞു. ഫാസിൽ, സത്യൻ അന്തിക്കാട് തുടങ്ങിയവരുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം.
അദ്ദേഹത്തിൻറെ തന്നെ ഒരു സിനിമയിൽ പറയുന്നതുപോലെ ജീവതാളം കഴിഞ്ഞു ശവതാളം തുടങ്ങിയാലും അദ്ദേഹം ജീവൻ നൽകിയ കഥാപാത്രങ്ങളുടെ തുടിപ്പുകൾ ഇവിടെ അവശേഷിക്കും.
യുവകലാസാഹിതി യുഎഇയുടെ ആദരാഞ്ജലികൾ
മലയാള സിനിമയിൽ വൈകി എത്തിയ നടന വിസ്മയം ശ്രീ ഉണ്ണികൃഷ്ണൻ നമ്പൂതിരി വിടവാങ്ങി. പുരോഗമന പ്രസ്ഥാനങ്ങളുടെ അടുത്ത സഹയാത്രികനായിരുന്നു.
യുവകലാസാഹിതിയുടെ അന്ത്യാഭിവാദനങ്ങൾ
കേരളത്തിൻറെ വികസന മോഡൽ ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് ഇന്ന് ഡോക്ടർ തോമസ് ഐസക് നിയമസഭയിലവതരിപ്പിച്ച ബജറ്റിലൂടെ എന്ന് യുവകലാസാഹിതി യുഎഇ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ മൂന്നു വർഷവും തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കടുത്ത പ്രതിസന്ധികൾ നേരിട്ട ഒരു സർക്കാർ മുന്നോട്ട് മാത്രം കുതിക്കുന്നതിന് ദൃഢനിശ്ചയം ചെയ്തതായിട്ടാണ് ബജറ്റ് പൊതുവിൽ തരുന്ന അനുഭവം.
കരുതലും സംരക്ഷണവും തുടരുമ്പോൾ തന്നെയും ഭാവി തലമുറയെ കുറിച്ച് കൃത്യമായ ഒരു അവബോധം ബജറ്റ് പങ്കുവയ്ക്കുന്നുണ്ട്. തൊഴിൽ സൃഷ്ടിക്കുന്നതിനും പുതിയ ആശയങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നതിനും സർക്കാർ വലിയ പിന്തുണയും പ്രോത്സാഹനവുമാണ് ബജറ്റിലൂടെ വാഗ്ദാനം ചെയ്തിരിക്കുന്നത്.