സ്നേഹാഞ്ജലി

പത്രോസിൻ്റെ സിംഹാസനത്തെ തെരുവിൽ വസിക്കുന്നവർക്കും അനാഥർക്കും വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്യാൻ വിധിക്കപ്പെട്ടവർക്കും സമീപസ്ഥനാക്കിയ വിപ്ലവകാരിയായി മാർപ്പാപ്പയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. മുതലാളിത്തത്തിൻ്റെ ചൂഷണങ്ങളോട് ഏറ്റവും കടുത്ത വിമർശനമാണ് അദ്ദേഹം ഉയർത്തിയത്. മുതലാളിത്തം സമ്പത്ത് കുമിഞ്ഞു കൂട്ടുമ്പോൾ ഊർന്നിറങ്ങുന്ന സമ്പത്ത് സാധാരണ മനുഷ്യർക്ക് ലഭ്യമാകും എന്ന ക്ലാസിക്കൽ ക്യാപ്പിറ്റലിസ്റ്റ് സിദ്ധാന്തത്തെ (Trickle Down Theory) അദ്ദേഹം തള്ളിക്കളഞ്ഞു. മുതലാളിത്തത്തിന്റെ ആർത്തി ഒരു തുള്ളി പോലും പുറത്തേക്ക് പോകാൻ അനുവദിക്കില്ല എന്ന് അദ്ദേഹം ഉറച്ച് പറഞ്ഞു.
പലായനങ്ങൾക്ക് എതിരെ യൂറോപ്യൻ രാജ്യങ്ങൾ സ്വീകരിച്ച നിലപാടിനെ അദ്ദേഹം മറയില്ലാതെ വിമർശിച്ചു. സഭയിലെ പുഴുക്കുത്തുകൾ ആയ ബാലപീഡനങ്ങൾക്കും മറ്റു ലൈംഗിക അതിക്രമങ്ങൾക്കും അദ്ദേഹം ലോകത്തോടും ദൈവത്തോടും മാപ്പിരുന്നു. അത്തരം കുറ്റാരോപിതർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുവാൻ അദ്ദേഹം നിലപാടെടുത്തു. അതുപോലെതന്നെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അസ്തിത്വത്തെ അംഗീകരിക്കുവാനും അദ്ദേഹം തയ്യാറായി.
ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്യുമ്പോൾ നിന്ദിതരും പീഡിതരും ദുർബലമായ വലിയ സമൂഹം മനുഷ്യർ കൂടുതൽ അനാഥരാവുന്നു. എങ്കിലും അദ്ദേഹം തെളിച്ച വഴിയിലൂടെ സമൂഹം മുന്നേറുക തന്നെ ചെയ്യും.
മനുഷ്യകുലത്തിൻ്റെ വലിയ ഇടയന് യുവകലാസാഹിതി യുഎഇയുടെ സ്നേഹാഞ്ജലി

Indian Space Programme

Balakalasahithy Dubai Unit is organizing an interactive program on Space and space technology on April 5 at 6:00 PM (UAE Time) on Zoom platform to impart knowledge related to space to children. V.S.S.C Former Director Mr. M. Chandradattan and VSSC Former Deputy Director Mr. C. S. Harish will interact with the children. On this occasion, they will introduce courses and job opportunities related to space science. Children can prepare questions based on Space and technology NOT Rocket Technology and share your questions with us.
We hope all children and parents will take advantage of this opportunity.
ബാലകലാസാഹിതി ദുബായ് യൂണിറ്റ് ഏപ്രിൽ 5 വൈകുന്നേരം 6:00 മണിക്ക് (UAE Time) Zoom platform ൽ സ്പെയ്സുമായി ബന്ധപ്പെട്ട അറിവുകൾ കുട്ടികൾക്ക് പകർന്നു നല്കുന്നതിനായി ഒരു പ്രോഗ്രാം സംഘടിപ്പിക്കുന്നു. വി.എസ്. എസ്.സി മുൻ ഡയറക്ടർ ശ്രീ. എം.ചന്ദ്രദത്തനും വി.എസ്.എസ്.സി മുൻ ഡെ.ഡയറക്ടർ ശ്രീ. സി. എസ്.ഹാരിഷും കുട്ടികളുമായി സംവദിക്കുന്നു. തദവസരത്തിൽ സ്പെയ്സ് സയൻസുമായി ബന്ധപ്പെട്ട കോഴ്സുകളും ജോലി സാധ്യതകളും പരിചയപ്പെടുത്തുന്നു.
ഈ അവസരം എല്ലാ കുട്ടികളും മാതാപിതാക്കളും പ്രയോജനപ്പെടുത്തുമല്ലോ.

സ്നേഹാഭിവാദ്യങ്ങൾ

നീരവനീലാകാശമണ്ഡലത്തിലെ ശുഷ്കതാരകേ
വിളറിയ നിന്മുഖം കാണട്ടേ ഞാന്
നിന്റെ നാട്ടിലെ നീലത്തുളസിക്കൊടിത്തോപ്പില്-
നിന്നു നീ നുള്ളിക്കൂട്ടും പിഞ്ചു വെറ്റിലകളും
ചൊവ്വയില് വിളയുന്ന ചെമ്പഴുക്കയും വാനില്
ചെങ്കനല് ചൂളയ്ക്കുള്ളീല് നീറ്റിയ ചുണ്ണാമ്പുമായ്
അമ്പിളിത്താമ്പാളം നീ നീട്ടിക്കൊണ്ടൊരു വെള്ളി
ത്തുമ്പിയെപ്പോലെ നിന്നു മാനത്തുനൃത്തം വയ്ക്കേ
സ്വീകരിക്കാറൂണ്ടെന്നും ഞാനവ
തിരക്കിട്ടു പോകുമീപ്പോക്കില്
ചക്രവാളത്തില് നീട്ടിത്തുപ്പും
ഞാനെത്താതിരിയ്ക്കില്ല നിന്നടുത്തൊരിയ്ക്കലും
ആ നല്ല നാളിനായ് കാത്തു നിന്നോളൂ ദൂരെ
കാലമാണവിശ്രമം പായുമെന്നശ്വം
സ്നേഹ ജ്വാലയാണെന്നില്
കാണും ചൈതന്യം സനാതനം
ഇല്ലെനിക്കൊരിക്കലും മരണം
തുറുങ്കുകള്ക്കുള്ളിലിട്ടൊരുനാളൂം
അടയ്ക്കാനാവില്ലെന്നെ
കൊടിയില് പ്രയത്നത്തിന് മുദ്രയും
കണ്ണില് പൂത്തുവിടരും സ്വപ്നങ്ങളും
കരളില് സംഗീതവും
സഞ്ചരിയ്ക്കുകയാണ് ഞാന് ഏവം
സയന്സിന്റെ കഞ്ചുകവുമണിഞ്ഞീ യുഗങ്ങളിലൂടെ...
സുനിതാ വില്യംസിന് ,ബുച്ച് വിൽമോറിന് , നിക്ക് ഹേഗിന്, അലക്സാണ്ടർ ഗോർബുനോവിന് ശാസ്ത്രത്തിന്, മനുഷ്യൻ്റെ സീമകളില്ലാത്ത ജ്ഞാനതൃഷ്ണയ്ക്ക് മുന്നിൽ ആദരവോടെ യുവകലാസാഹിതി യുഎഇ അഭിവാദ്യമാല്യമായി വയലാറിൻ്റെ ഈ കവിതാശകലം സമർപ്പിക്കുന്നു