പത്രോസിൻ്റെ സിംഹാസനത്തെ തെരുവിൽ വസിക്കുന്നവർക്കും അനാഥർക്കും വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്യാൻ വിധിക്കപ്പെട്ടവർക്കും സമീപസ്ഥനാക്കിയ വിപ്ലവകാരിയായി മാർപ്പാപ്പയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. മുതലാളിത്തത്തിൻ്റെ ചൂഷണങ്ങളോട് ഏറ്റവും കടുത്ത വിമർശനമാണ് അദ്ദേഹം ഉയർത്തിയത്. മുതലാളിത്തം സമ്പത്ത് കുമിഞ്ഞു കൂട്ടുമ്പോൾ ഊർന്നിറങ്ങുന്ന സമ്പത്ത് സാധാരണ മനുഷ്യർക്ക് ലഭ്യമാകും എന്ന ക്ലാസിക്കൽ ക്യാപ്പിറ്റലിസ്റ്റ് സിദ്ധാന്തത്തെ (Trickle Down Theory) അദ്ദേഹം തള്ളിക്കളഞ്ഞു. മുതലാളിത്തത്തിന്റെ ആർത്തി ഒരു തുള്ളി പോലും പുറത്തേക്ക് പോകാൻ അനുവദിക്കില്ല എന്ന് അദ്ദേഹം ഉറച്ച് പറഞ്ഞു.
പലായനങ്ങൾക്ക് എതിരെ യൂറോപ്യൻ രാജ്യങ്ങൾ സ്വീകരിച്ച നിലപാടിനെ അദ്ദേഹം മറയില്ലാതെ വിമർശിച്ചു. സഭയിലെ പുഴുക്കുത്തുകൾ ആയ ബാലപീഡനങ്ങൾക്കും മറ്റു ലൈംഗിക അതിക്രമങ്ങൾക്കും അദ്ദേഹം ലോകത്തോടും ദൈവത്തോടും മാപ്പിരുന്നു. അത്തരം കുറ്റാരോപിതർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുവാൻ അദ്ദേഹം നിലപാടെടുത്തു. അതുപോലെതന്നെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അസ്തിത്വത്തെ അംഗീകരിക്കുവാനും അദ്ദേഹം തയ്യാറായി.
ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്യുമ്പോൾ നിന്ദിതരും പീഡിതരും ദുർബലമായ വലിയ സമൂഹം മനുഷ്യർ കൂടുതൽ അനാഥരാവുന്നു. എങ്കിലും അദ്ദേഹം തെളിച്ച വഴിയിലൂടെ സമൂഹം മുന്നേറുക തന്നെ ചെയ്യും.
മനുഷ്യകുലത്തിൻ്റെ വലിയ ഇടയന് യുവകലാസാഹിതി യുഎഇയുടെ സ്നേഹാഞ്ജലി